Tuesday, April 14, 2015

ഡോ.ബി.ആര്‍.അംബേദ്കര്‍ ജയന്തി


 ഭീം റാവു റാംജി അംബേദ്കര്‍, (1891 - 1956)
 
ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും. ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ ഡോ. അംബേദ്കര്‍ ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ 124-ാം ജന്മ വാര്‍ഷിക ദിനാഘോഷമാണിന്ന്.1891 പ്രില്‍ 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍, മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കര്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ത്യാചരിത്രത്തില്‍ അഗ്രഗാമിയായി മാറിയത്. ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു പട്ടാളക്കാരനായിരുന്നു രാംജിസക്പാല്‍. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ അംബേദ്കറെ ഭീം എന്നാണ് വിളിച്ചിരുന്നത്.

അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍ ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. അംബവഡേകര്‍ എന്നായിരുന്നു മാതാപിതാക്കള്‍ മകന് നല്‍കിയ പേര്. മഹാരാഷ്ട്രയിലെ സത്താറ എന്ന ഗ്രാമത്തിലാണ് അംബേദ്കര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അംബവഡേകറോട് സ്നേഹം തോന്നിയ അധ്യാപകനാണ് ബാലനായ അദ്ദേഹത്തിന്റെ പേര് അംബേദ്കര്‍ എന്നു തിരുത്തിയത്. 1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി. തുടര്‍ന്ന് രമാഭായിയെ വിവാഹം കഴിക്കുകയും 1912-ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും ബിരുദം സമ്പാദിച്ചശേഷം 1913-ല്‍ ബറോഡ സ്റ്റേറ്റ് ഫോഴ്സില്‍ ലെഫ്റ്റെനന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം രാജിവക്കേണ്ടിവന്നു.

Tuesday, March 31, 2015

2015 ANNUAL EXAMINATION QUESTION PAPERS (HS)

റെനെ ദെക്കാര്‍ത്തെ


റെനെ ദെക്കാര്‍ത്തെ
(1596 മാര്‍ച്ച് 31 – 1650 ഫെബ്രുവരി 11)

                ആധുനിക ഗണിതശാസ്‌ത്രത്തിന്റെ പിതാവെന്ന് പരക്കെ അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ റെനെ ദെക്കാര്‍ത്തെയുടെ ജന്മദിനമാണ് ഇന്ന്. 1596 മാര്‍ച്ച് 31 ന് ഫ്രാന്‍സിലെ ലാഹോയെ ഗ്രാമത്തിലാണ് ദെക്കാര്‍ത്തെ ജനിച്ചത്. മനുഷ്യന്റെ അസ്‌തിത്വത്തെക്കുറിച്ചുള്ള എക്കാലത്തെയും സംശയങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ വീക്ഷണം "ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ ഞാന്‍ ഉണ്ട് " എത്രയോ അര്‍ത്ഥവത്താണ് .

ഗണിതശാസ്‌ത്രത്തിലെ വിശ്ലേഷക ജ്യാമിതി അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. "ശാസ്‌ത്രങ്ങളിലെ സത്യാന്വേഷണം ശരിയായ വിധത്തില്‍ നിര്‍വഹിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ഒരു ചര്‍ച്ച" എന്ന രചിച്ചതു വഴി ആധുനിക ഗണിതശാസ്‌ത്രത്തിന് അദ്ദേഹം തറക്കല്ലിട്ടു. ക്ഷേത്രഗണിത പ്രശ്‌നങ്ങള്‍ ബീജഗണിത മാര്‍ഗങ്ങളിലൂടെ അപഗ്രഥനം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. 1650 ഫെബ്രുവരി 11 ന് ന്യൂമോണിയ ബാധിതനായി അദ്ദേഹം അന്തരിച്ചു.

യാത്രാമംഗളങ്ങള്‍....




വയനാട് ജില്ലയിലെ നീര്‍വാരം സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിപ്പോകുന്ന ഹൈസ്കൂള്‍ വിഭാഗം മലയാളം അദ്ധ്യാപകന്‍ ശ്രീ.ഹനീഫ മാസ്റ്റര്‍ക്ക് കൊട്ടോടി സ്കൂളിന്റെ യാത്രാമംഗളങ്ങളും ഭാവുകങ്ങളും നേരുന്നു.

Saturday, March 28, 2015

രാജ്യാന്തര അംഗീകാരം

മലയാളി ഗണിതശാസ്ത്ര അധ്യാപകന് രാജ്യാന്തര അംഗീകാരം
          

  നിര്യാതനായ ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ വി ജെ ദേവസ്യായുടെ അഭാജ്യ സംഖ്യകളെക്കുറിച്ചുള്ള ലേഖനത്തിന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അംഗീകാരം ലഭിച്ചു

അദ്ദേഹത്തിന്റെ ലേഖനം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

ഭൗമമണിക്കൂര്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്ന ഭൗമമണിക്കൂര്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ നടക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്‍െറ (ഡബ്ള്യു.ഡബ്ള്യു.എഫിന്‍െറ) ആഹ്വാനമനുസരിച്ച് ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും ഒരു മണിക്കൂര്‍ നേരത്തേക്ക് ഓഫ് ചെയ്ത് ലോകജനത ഭൂമിയുടെ സംരക്ഷണത്തിനായി അണിചേരും.

‘ഒരു മണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യുക, നല്ല നാളേക്കായി പരിസ്ഥിതിസൗഹൃദ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഈ വര്‍ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ കഴിയുന്നത്ര വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്ത് എല്ലാ മലയാളികളും സഹകരിക്കുക.
പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഭൗമ മണിക്കൂറും അനുബന്ധ പരിപാടികളും നടക്കുന്നത്. ഇതിലൂടെ 160 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. വിപുലമായ പ്രചാരണ പരിപാടികളാണ് ഭൗമ മണിക്കൂറിനോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
2004ലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭൗമ മണിക്കൂറിന് ആദ്യമായി ആരംഭിച്ചു തുടങ്ങിയത്.പിന്നീട് 2007ല്‍ ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് തുടങ്ങിവച്ച കാമ്പെയിനിലൂടെയാണ് ഭൗമ മണിക്കൂര്‍ ശ്രദ്ധേയമായത്.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...