Sunday, March 22, 2015
മാര്‍ച്ച് 22 ലോക ജലദിനം
മാര്‍ച്ച് 22 ലോക ജലദിനം.ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യ ഘടകങ്ങളിലൊന്നാണ് ജലം. എന്നാല്‍ ഇന്ന് മനുഷ്യന്റെ വര്‍ധിച്ച ജല ഉപയോഗം ജല ക്ഷാമത്തിനും മറ്റും കാരണമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ജല സംരക്ഷണം അനിവാര്യമാണ്. 1992-ൽ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് (UNCED) ജലദിനം എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതേ തുടർന്ന് യു.എൻ. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.
അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.ദിവസവും 20 ലക്ഷം ടണ്‍ ഖരമാലിന്യമാണ് ലോകത്തെ ജലശേഖരത്തിലേക്ക് നാം തള്ളിവിടുന്നത്. പ്രതിവര്‍ഷം മനുഷ്യന്‍ സൃഷ്ടിക്കുന്ന മലിനജലത്തിന്റെ അളവ് 1500 ഘനമീറ്റര്‍ വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. ദേശീയശരാശരിയുടെ രണ്ടര ഇരട്ടിയായ 3000 മില്ലിമീറ്റര്‍ മഴയാണ് പ്രതിവര്‍ഷം കേരളത്തിന് കിട്ടുന്നത്. ലോകത്ത് ആളോഹരി ജലഉപയോഗം പ്രതിദിനം 120 ലിറ്ററാണെങ്കില്‍ കേരളത്തിലത് 200 ലിറ്ററാണ്. ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍പ്പെടുന്നത് ഈ ജലദുരുപയോഗം കാരണമാണ്.
എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.ജല സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാത്തതല്ല,അറിഞ്ഞു ചെയ്യാത്തതാണ് പ്രശ്നം.ഓരോ തുള്ളി ജലവും സൂക്ഷിച്ചുപയോഗിക്കാം...സംരക്ഷിക്കാം.
44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.
അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.ദിവസവും 20 ലക്ഷം ടണ്‍ ഖരമാലിന്യമാണ് ലോകത്തെ ജലശേഖരത്തിലേക്ക് നാം തള്ളിവിടുന്നത്. പ്രതിവര്‍ഷം മനുഷ്യന്‍ സൃഷ്ടിക്കുന്ന മലിനജലത്തിന്റെ അളവ് 1500 ഘനമീറ്റര്‍ വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. ദേശീയശരാശരിയുടെ രണ്ടര ഇരട്ടിയായ 3000 മില്ലിമീറ്റര്‍ മഴയാണ് പ്രതിവര്‍ഷം കേരളത്തിന് കിട്ടുന്നത്. ലോകത്ത് ആളോഹരി ജലഉപയോഗം പ്രതിദിനം 120 ലിറ്ററാണെങ്കില്‍ കേരളത്തിലത് 200 ലിറ്ററാണ്. ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍പ്പെടുന്നത് ഈ ജലദുരുപയോഗം കാരണമാണ്.
എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.ജല സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാത്തതല്ല,അറിഞ്ഞു ചെയ്യാത്തതാണ് പ്രശ്നം.ഓരോ തുള്ളി ജലവും സൂക്ഷിച്ചുപയോഗിക്കാം...സംരക്ഷിക്കാം.
Saturday, March 21, 2015
മലാല യൂസുഫ് സായ്
അവര്‍
എന്നെ കൊന്നോട്ടെ
വിദ്യാഭ്യാസം
ഞങ്ങളുടെ അവകാശം
മലാല
In
Pakistan, Malala Yousafzai,
aged
11, acknowledgeed such voices,
small
fedglings that hatched
despite
the Taliban, their beards
heavy
with 0wnership:
A
woman is property, an emblem
to
masculine honor in her
silent
obedience.
Malala
chose and stepped
into
the geography of knowledge.
-JOAN
COLBY
സ്ത്രീകളുടെ
വിദ്യാഭ്യാസത്തിനു വേണ്ടി
പോരാടിയതിന് താലിബാന്റെ
വെടിയുണ്ടകള്‍ക്കിരയായ മലാല
യൂസഫ് സായിയുടെ ജീവിതകഥയാണ്
അവര്‍ എന്നെ
കൊന്നോട്ടെ,
വിദ്യാഭ്യാസം
ഞങ്ങളുടെ അവകാശം എന്ന പുസ്തകം.
മതങ്ങള്‍ക്കെതിരെയുള്ള
പോരാട്ടമല്ല,
മറിച്ച്
സ്ത്രീ സമത്വത്തിനും
സ്വാതന്ത്രൃത്തിനും വേണ്ടിയുള്ള
ശബ്‍ദമാണ് ഈ പുസ്തകം.
അക്ഷരം
നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന്റെ
പ്രതീക്ഷയും സ്വപ്നവുമാണ്
മലാല യൂസഫ് സായ് എന്ന പെണ്‍കുട്ടി.
കാലികപ്രസക്തമായ
ഈ പുസ്തകം രചിച്ചിരിക്കുന്നത്
ശ്രീ ബിജീഷ് ബാലകൃഷ്‌ണനാണ്.
മലയാളത്തിന്
സമര്‍പ്പിച്ചിരിക്കുന്നത്
ഡി.സി.
ബുക്‌സുമാണ്.
ശ്രീമതി
നളിനി, ആര്‍.
ജി
ഗവ.
ഹയര്‍സെക്കന്ററി
സ്‌കൂള്‍, കൊട്ടോടി
മാർച്ച് 21 - ലോക വനദിനം
പച്ചപ്പുകള്‍ ഓര്‍മ്മകളില്‍ മാത്രമായി തങ്ങാതിരിക്കാന്‍ നമുക്ക് നമ്മെ ജാഗരൂകരാക്കാന്‍ ഈ ദിനത്തെ വരവേല്‍ക്കാം!
എല്ലാ വര്‍ഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തില്‍ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവര്‍ഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കള്‍ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികള്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങള്‍ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനില്‍പ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളില്‍ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വര്‍ഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
കേരളത്തിലെ വനങ്ങളില്‍ ആദിവാസികള്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിട്ടാണ് കാടിനെ കണ്ടിരുന്നത്.കാടുമായുള്ള ഹൃദയബന്ധം അവയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന്അവരെ പ്രാപ്തരാക്കി.ഇന്ന് ആദിവാസിക്ക് കാട് നഷ്ടപ്പെട്ടു.നാട്ടിലെ ഭൂമാഫിയകള്‍ കാട് കൈയ്യേറി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.അവകാശപ്പെട്ട ഭൂമിപോലും ആദിവാസികള്‍ക്ക് ഇതേ വരെ ലഭിച്ചിട്ടില്ല. രസകരമായ മറ്റൊരു വസ്തുത റിസര്‍വ്വഡ് വനകയ്യേറ്റങ്ങള്‍ ഇപ്പോഴും വനപാലകര്‍ക്ക് തടയാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ്.
ജല ഉറവിടങ്ങളെ അനുകൂലമായി സഹായിക്കുന്ന വനങ്ങള്‍ ഇല്ലാതാകുന്നത് വറ്റികൊണ്ടിരിക്കുന്ന പുഴകളെയും നദികളെയും കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുന്നത് തടയുമെന്ന് ഓര്‍ക്കുക. ഇനിയും വെന്തുരുകുന്ന നാളെകളെ ക്ഷണിച്ചു വരുത്താതെ ഈ വനദിനം സാര്‍ത്ഥകമാക്കാം!
എല്ലാ വര്‍ഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തില്‍ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവര്‍ഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കള്‍ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികള്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങള്‍ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനില്‍പ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളില്‍ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വര്‍ഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
കേരളത്തിലെ വനങ്ങളില്‍ ആദിവാസികള്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിട്ടാണ് കാടിനെ കണ്ടിരുന്നത്.കാടുമായുള്ള ഹൃദയബന്ധം അവയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന്അവരെ പ്രാപ്തരാക്കി.ഇന്ന് ആദിവാസിക്ക് കാട് നഷ്ടപ്പെട്ടു.നാട്ടിലെ ഭൂമാഫിയകള്‍ കാട് കൈയ്യേറി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.അവകാശപ്പെട്ട ഭൂമിപോലും ആദിവാസികള്‍ക്ക് ഇതേ വരെ ലഭിച്ചിട്ടില്ല. രസകരമായ മറ്റൊരു വസ്തുത റിസര്‍വ്വഡ് വനകയ്യേറ്റങ്ങള്‍ ഇപ്പോഴും വനപാലകര്‍ക്ക് തടയാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ്.
ജല ഉറവിടങ്ങളെ അനുകൂലമായി സഹായിക്കുന്ന വനങ്ങള്‍ ഇല്ലാതാകുന്നത് വറ്റികൊണ്ടിരിക്കുന്ന പുഴകളെയും നദികളെയും കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുന്നത് തടയുമെന്ന് ഓര്‍ക്കുക. ഇനിയും വെന്തുരുകുന്ന നാളെകളെ ക്ഷണിച്ചു വരുത്താതെ ഈ വനദിനം സാര്‍ത്ഥകമാക്കാം!
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...



